എടപ്പാള്‍ മാണൂരില്‍ ഓട്ടിസം ബാധിച്ച മകളെ വെള്ളത്തില്‍ മുക്കി കൊന്ന് മാതാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി..
എടപ്പാൾ മാണൂരിൽ ഓട്ടിസം ബാധിച്ച മകളെ വെള്ളത്തിൽ മുക്കി കൊന്ന് മാതാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.മാണൂർ പുതുക്കുടിയിൽ അനിത(57)ആണ് മകൾ അഞ്ജന(30) യെ ഡ്രമ്മിലെ വെള്ളത്തിൽ മുക്കി കൊന്ന് വീടിന് മുൻവശത്ത് മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
രാവിലെ 8 മണിയോടെ പ്രദേശവാസികളാണ് അനിതയെ മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടത്.തുടർന്ന് നാട്ടുകാർ വീട്ടിലെത്തിയപ്പോൾ വീട്ടുമുറ്റത്ത് ഡ്രമ്മിൽ മകളെയും വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
എടപ്പാൾ ഹോസ്‌പിറ്റലിൽ ജീവനക്കാരനായ മകൻ അജിത്ത് രാത്രി ജോലിക്ക് പോയിരുന്നു. അനിതയുടെ ഭർത്താവ് ഗോപാലകൃഷണൻ ഒരു മാസം മുമ്പാണ് മരിച്ചത്.വേറെ ആരും വീട്ടിലുണ്ടായിരുന്നില്ല. ഭർത്താവിൻ്റെ മരണം അനിതയെ മാനസികമായി തളർത്തിയിരാന്നാ എന്നാണ് വിവരം കുറ്റിപ്പുറം സിഐ നൗഫലിന്റെ നേതൃത്വത്തിൽ പോലീസെത്തി സംഭവത്തിൽ അന്വേഷണം തുടങ്ങി. ഫോറൻസിക് അടക്കമുള്ള സംഘം എത്തിയ ശേഷം മാത്രമെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ നടത്തൂ എന്ന് പോലീസ് അറിയിച്ചു.
ജന്മന ഓട്ടിസം ബാധിച്ച അഞ്ജനക്ക് നടക്കാൻ പോലും കഴിയില്ലെന്നും ചെയറിൽ ഇരിക്കാൻ മാത്രമെ കഴിയുമെന്നും നാട്ടുകാർ പറഞ്ഞു
